Friday 31 July 2009

സഹവാസ സാഹസം



ഞാന്‍ ആദ്യം മരിക്കുകയാണെങ്കില്‍ നിങ്ങള്‍ വേറെ വിവാഹം കഴിക്കുമോ?, ഭാര്യ ചോദിച്ചു.
ഞാന്‍ ചെറുപ്പമല്ലേ, ചെയ്യുമായിരിക്കും, ഭര്‍ത്താവ് പറഞ്ഞു.
“അവള്‍ ഈ ഫ്ലാറ്റില്‍ താമസിക്കുമോ?“
“ഇതെന്റെ സ്വന്തമല്ലേ, വേറെ എവിടെ പോകാനാണ്”
“അവള്‍ എന്റെ ആഭരണങ്ങള്‍ അണിയുമോ?”
“അവള്‍ ഇഷ്ടപ്പെടുമെങ്കില്‍“
“എന്റെ ചെരിപ്പുകള്‍?”
“ഇല്ല, അവളുടെ സൈസ് ആറാണ്, നിന്റെ 8 അല്ലേ!”

ടോക്കിങ്ങ് ക്ലോക്ക്



സുഹൃത്തിന്റെ പുതിയ ഫ്ലാറ്റില്‍ പോയതായിരുന്നു.
ബാച്ചിലര്‍ ജീവിതത്തിന്റെ സ്വാതന്ത്രവും താന്‍പോരിമയും കാണിക്കുന്ന സജ്ജീകരണം.
ഇരിപ്പുമുറിയില്‍ ബാര്‍കൌണ്ടറിന് സമീപം പഴയ രാജാക്കന്മാരുടെ സിനിമയില്‍ കാണുന്നപ്പോലെയുള്ള ഒരു
കൂറ്റന്‍ ചേങ്ങില തൂക്കിയിട്ടിട്ടുണ്ടായിരുന്നു.
ഞാന്‍ കൌതുകത്തോടെ ചോദിച്ചു : എന്താണിത്?
“ടോക്കിങ്ങ് ക്ലോക്ക്”
“എന്ത്!!!???”
“പ്രവര്‍ത്തിപ്പിച്ച് കാട്ടിത്തരാം”
സുഹൃത്ത് ബാര്‍ കൌണ്ടറിന്റെ താഴെ തട്ടില്‍ നിന്നും ഒരു ജമണ്ടന്‍ ചുറ്റികയെടുത്ത് ചേങ്ങിലയില്‍ ഒരുശിരന്‍ കൊട്ട് കൊടുത്തു.
കാതടപ്പിക്കുന്ന ശബ്ദത്തില്‍ അത് മുഴങ്ങി.
“നിര്‍ത്തെടാ കഴുതെ, രാത്രി 2:00 മണി കഴിഞ്ഞെടാ”
അടുത്ത മുറിയില്‍ നിന്നും ഒരു ശബ്ദം വിളിച്ചു പറഞ്ഞു.

Thursday 30 July 2009

സ്വര്‍ഗ്ഗത്തില്‍ കല്ല്യാണം..




യുവാവ്
: ഡോക്ടര്‍, ദീര്‍ഘായുസ്സിന് എന്തെങ്കിലും മരുന്നുണ്ടോ?

ഡോക്ടര്‍
: പോയി കല്ല്യാണം കഴിക്കുക.
യുവാവ് : ശരിയാണൊ, വിവാഹം ആയുസ്സ് കൂട്ടുമോ?
ഡോക്ടര്‍ : അങ്ങനെയല്ല. പിന്നെ ദീര്‍ഘായുസ്സിന്റെ വിചാരമേ വരില്ല.








Tuesday 28 July 2009

കോഗിറ്റൊ എര്‍ഗൊ സും..

റെനെ ദെക്കാര്‍ത്ത് വിസ്മയ കാണാന്‍ കണ്ണൂരില്‍ വന്നതായിരുന്നു.
ന്യായാധിപന്റെ കരിക്കോട്ടും അഞ്ചടി ഒരിഞ്ചു പൊക്കവും നീളന്‍ ഗള്‍ഫ് ഗേറ്റ് വിഗും മൂരാച്ചി ലുക്കും നാട്ടുക്കാരുടെ സംശയാസ്പദസാഹചര്യ ഇടപ്പെടലില്‍ വഴി വെച്ചു.
ജനം വളഞ്ഞു: “നീയാരടാ, എന്തടാ നിന്റെ വിചാരം?“
ദെക്കാര്‍ത്ത് പറഞ്ഞു: “ഏയ്, എനിക്കൊരു വിചാരവുമില്ല”
സും..ഫൂം, പിന്നെ ആളുടെ പൊടി പോലും കണ്ടില്ല.

ലോക്കപ്പ്

ഓടിക്കിതച്ച് പോലീസ് സ്റ്റേഷനില്‍ വന്ന വീരു ഇന്‍സ്പക്ടറോട്:
സാര്‍, എന്നെ അറസ്റ്റ് ചെയ്യണം, ഞാന്‍ എന്റെ ഭാര്യയെ വാക്കത്തി കൊണ്ട് തലക്കടിച്ചു
എന്നിട്ട് ചത്ത് ഒടങ്ങിയോടാ അവള്‍
നിര്‍ഭാഗ്യം സാര്‍, തലയൊന്ന് പോറിയതെയുള്ളൂ‍.
അത് കൊണ്ട് പ്ലീസ് എന്നെയൊന്ന് ലോക്കപ്പില്‍ പൂട്ടിയിടു.”

Monday 27 July 2009

നാട്ടുനടപ്പ്

ബാര്‍ബര്‍ ഷോപ്പില്‍ കയറിച്ചെന്ന് ഒരാള്‍,
“ഷേവ് ചെയ്യണം”
ബാര്‍ബര്‍ മുഖത്ത് പതപ്പിക്കാന്‍ തുടങ്ങവെ കക്ഷി തന്റെ താടി ഭാഗത്ത് ഒരിക്കലും ക്ഷൌരം വൃത്തിയാകുന്നില്ല എന്ന് വേവലാതിപ്പെട്ടു.
ബാര്‍ബര്‍ : അതിനു ഇവിടെ വഴിയുണ്ട്.
വടിവേലു മേശവലിപ്പിനകത്ത് നിന്നും മരം കൊണ്ട് നിര്‍മ്മിച്ച ഒരു കൊച്ച് പന്ത്
എടുത്ത് കൊടുത്തിട്ട് പറഞ്ഞു : "ഇത് വായയില്‍ കീഴ്ചുണ്ടിന് കീഴില്‍, ഹന്‍സ് വെക്കുന്നത് പോലെ വെച്ചോളൂ."
എന്നിട്ട് ബാര്‍ബര്‍ തന്റെ കര്‍മ്മം വൃത്തിയായി തുടര്‍ന്നു.
അപ്പോഴാണ് കക്ഷിക്ക് ഒരു സംശയം തോന്നിയത്.
കഷ്ടപ്പെട്ട് അത് വാക്കായി പുറത്ത് വിട്ടു.
“അല്ല ചേട്ടാ, അപ്പോ ഈ പന്ത് വിഴുങ്ങിപ്പോയാലോ”
“വിഴുങ്ങിപ്പോയാലെന്താ, സാധാരണ എല്ലാരും ചെയ്യുന്നത് പോലെ നാളെ തിരിച്ചു കൊണ്ട് തന്നാല്‍ മതി”.

Saturday 25 July 2009

കഴിവ്

സൂപ്പര്‍ മാര്‍ക്കറ്റുക്കാരിയെ കാട്ടിക്കൊടുത്ത് മൂന്നാന്‍ പറ്റിച്ച കക്ഷി
ദുബായില്‍ ഉറക്കമില്ലാത്ത രാത്രികള്‍ കഴിക്കവെ, ഒരിക്കല്‍.
ബെല്ലടി കേട്ട് വാതില്‍ തുറന്നപ്പോള്‍ കണ്ടത് കൈയും കാലുമില്ലാത്ത ഒരാള്‍.
“പണ്ടാരം, ഇവിടെയുമുണ്ടോ തെണ്ടികള്‍”, പിറുപിറുത്തു ചില്ലറ തപ്പി.
“മാറി നിക്ക് മാമാ, ഞാനൊന്ന് കേറിക്കോട്ടെ”
"ഹ..ഹ..ഹ, നിന്നെ കൊണ്ട് എന്ത് പറ്റും."
“ബെല്ലടിച്ചത് ഞാനാണെങ്കില്‍ കൂട്ടമണിയടിക്കാനും പറ്റും.”

Friday 24 July 2009

സ്വകാര്യം

പ്ലീസ്, തെറ്റിദ്ധരിക്കരുത്!
ലേബളാണെ സത്യം!
ഇത് തമാശയല്ല.
കട്ട് പഠിച്ച മാര്‍ക്കറ്റ് ശാസ്ത്രപ്രകാരം,
ഒഴിവ് കണ്ട ഷെല്ഫ് നിറക്കാന്‍ ഇറങ്ങിത്തിരിച്ചവനാണ് ഞാന്‍
(സു)ലഭ്യമായ ചേരുവകളെടുത്ത് വെടിപ്പും താങ്ങലും ചേര്‍ത്ത്
ചിരിപ്പൊട്ടാസുകള്‍ ഉത്പാദിപ്പിക്കുക എന്നായിരുന്നു മിഷന്‍ സ്റ്റൈറ്റ്മെന്റ്.
എഴുത്ത് കച്ചോടം ഒഴിവാക്കീറ്റ് കാലം കുറെയായി.
വീട്ടിന്ന് പോലും അതിനാല്‍ ഒരു കത്തിന്റെ കടലാസ് ഏക്സ്ലല്‍ ഷീറ്റല്ലാതെ വരാറില്ല.
പച്ചേങ്കില് ഇപ്പോ ‘വിഷയം‘ ഉഷാറാകുന്നു എന്ന് പോസ്റ്റുകളുടെ എണ്ണം പറയുന്നു.
നല്ല വെള്ളം പോലെ എഴുത്ത് ഒഴുകുന്നു.
അശാന്തത്തിന്റെ കടലിന് തിര തീരുന്നു.
വെടിയൊച്ചകള്‍ ആശ്വാസമാകുന്നു.
തോന്യാസം ജോറാകുന്നു എന്ന് അഭിപ്രായം വന്നു തുടങ്ങുന്നു.
അഹ് ലന്‍ വ സഹ് ലന്‍!!!
ഈ ബ്ലോഗിന്റെ കോശങ്ങള്‍ നിങ്ങളുടെ വായു ആ ശ്വാസമായി കണക്കാക്കുന്നു.
ചുമ്മാ, വെറുതെ ഒരു സര്‍ക്കീറ്റായി ഈ കഴപ്പില്‍ കയറിയിറങ്ങുന്നത് ഒരു ബുദ്ധി മുട്ട് അല്ലെങ്കില്‍ മാത്രം.
ഓര്‍ക്കുക, നമ്മുടെ രാജ്യത്തിലെ ഒരു പുരാണ പ്രധാനന്‍ രോഗശമനത്തിന് കുടിച്ചത് മൂത്രം.
സുഖിനോ ഭവന്തു!

Thursday 23 July 2009

മായാജാലം

ദുബായ് മാളില്‍ ഒരു സായാഹ്ന നേരത്ത് കണ്ടതും കേട്ടതും:

ഒരു മലയാളി ചൊങ്കന്‍ ഒരു സുന്ദരിക്കിടാവിനെ വലംവെക്കുന്നു,
പിന്നെ രണ്ടും കല്‍പ്പിച്ച് മുട്ടുന്നു.

മ. ചൊ. : എസ്ക്യൂസ് മീ, എവിടയോ കണ്ട് മറന്ന മുഖം. സീരിയലില്‍ അഭിനയിക്കാറുണ്ടോ?
കുട്ടി : അല്ല, ഡോക്ടറാ - വി.ഡി സ്പെഷലിസ്റ്റ്.
മ. ചൊ. : ഞാന്‍ കരുതി 8 മണിക്കുള്ള പ്രേതസീരിയലിലെ മന്ത്രവാദിനിയെ ചെയ്യുന്ന നടിയാണെന്ന്.
കുട്ടി : അല്ല, നിങ്ങള്‍ക്കെന്ത് വേണം?
മ. ചൊ. : സമയമെത്രയായി?
കുട്ടി : 6:25
മ. ചൊ. : വാച്ച് ബെല്‍ & റോസ് ആണല്ലെ.
കുട്ടി : ആ
മ. ചൊ. : ഒറിജനലോ ഡ്യൂപ്ലിക്കേറ്റോ?
കുട്ടി : കണ്ടാലറിഞ്ഞു കൂടെ. ഒറിജനലാ.
മ. ചൊ. : നിങ്ങള്‍ വിവാഹിതയാണോ അല്ല സന്തോഷമതിയോ?
കുട്ടി : തമാശയാ?
മ. ചൊ. : നിങ്ങള്‍ ഭയങ്കര സീരിയസ്സാണല്ലോ, ഒന്ന് ചിരിക്കുമോ?
കുട്ടി : മോനേ, വാല്‍ പൊക്കുമ്പം തന്നെ മനസ്സിലായിരിക്കുന്നു. ആ പരിപ്പ് ഇവിടെ വേവില്ല.
മ. ചൊ. : പ്ലീസ്, ഒന്നു ചിരിക്കെന്ന്, ചേതമില്ലാത്ത ഒരുപകാരമല്ലെ.
കുട്ടി : മിസ്റ്റര്‍, നിങ്ങളെന്ത് ഭാവിച്ചാണ്?
മ. ചൊ. : സമയം ഒന്നുക്കൂടി പറയുമോ?
കുട്ടി : 6:30 ആകാന്‍ പോകുന്നു, എന്താ നിങ്ങളുടെ പ്രശ്നം?
മ. ചൊ. : (ഒരു യുവതിയെ കാട്ടി) ഇവളാണെന്റെ പ്രശ്നം. ക്ഷമിക്കണം.
ഏത് മാളില്‍ പോയാലും അവളെ കാണാതാകും. പക്ഷെ ഞാന്‍ ഏതെങ്കിലുമൊരു പെണ്ണുമായി 5 മിനിട്ട് സംസാരിച്ചാല്‍ എവിടെന്നാണെന്ന്‍ അറിയില്ല, അവള്‍ പ്രത്യക്ഷമാകും.
ചിരിച്ച് കൊഞ്ചിക്കുഴയുകയാണെങ്കില്‍ 2-3 മിനിറ്റ് മതി.
വേറെ മാര്‍ഗ്ഗമില്ലാഞ്ഞിട്ടാണ്!

Wednesday 22 July 2009

ദുബായി ലഡു

വല്യ പൂതിയായിരുന്നു ഒരു ഗള്‍ഫ്കാരി കൊച്ചിനെ കെട്ടണമെന്ന്.
അതിനാലായിരുന്നു ആ ആലോചനയില്‍ താത്പര്യം കാട്ടിയത്.
ബ്രോക്കര്‍ പറഞ്ഞു :'കോളടിച്ചതായി തന്നെ കൂട്ടിക്കോ. അവള്‍ക്ക് ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റാ'
കൊള്ളാമല്ലോ പെണ്ണ്, അന്യനാട്ടില്‍ സ്ഥാപനം നടത്താന്‍ കെല്‍പ്പുള്ളവള്‍.
മനസ്സില്‍ ഒരു ലഡു പൊട്ടി.
പെണ്ണിനെ കണ്ടപ്പോള്‍ അമ്പമ്പോ കിണ്ണന്‍ ചരക്ക്.
സിനിമാനടിമാരെ തോല്‍പ്പിക്കുന്ന ഗ്ലാമര്‍.
സാരി ഗമയൊന്നുമില്ലാതെ ഒരു സാദാ പട്ടണപ്രവേഷ ജീന്‍സ് ടോപ്പുക്കാരി.
കാറും പെട്രോള്‍ കാശിനായി പത്തു ലക്ഷവും വിസായും.....
ഇത് കോളല്ല കൊക്കൊ കോളയാണെന്ന് തോന്നി.
അധികം ആലോചിക്കാന്‍ നിന്നില്ല, തിരിഞ്ഞുക്കളിയും പ്രബുദ്ധതയും മാത്രം കൈയിലിരിപ്പായുള്ള ഞാനും എന്റെ കുടുംബവും ഈ മണി ചെയിനില്‍ കണ്ണി ചേരാന്‍.
ലഡുകള്‍ പൊട്ടിതകര്‍ത്തു, മിന്നുകെട്ടും മധുവിധുവും കഴിഞ്ഞു.
വിസയും സ്റ്റാമ്പ് ചെയ്തു ഞാന്‍ ദുബായിലിറങ്ങി.
പിന്നെയാണ് കള്ളി വെളിച്ചതായത്.
അവളെ കുറ്റം പറയരുതല്ലോ.
ഒന്നും ഒളിച്ചു വയ്ക്കാതെ ലളിതമായി അവള്‍ കാര്യം തുറന്നു പറഞ്ഞിരുന്നു.
എന്നിട്ടും ബോധ്യമാകാതെയാ‍യിരുന്നു ഞാന്‍ അവളുടെ റൂമില്‍ ജോലിസമയത്ത് കയറി ലൈറ്റിട്ട് നോക്കിയതും,
കള്ളി വെളിച്ചതായതും.
മൂന്നാനെ കുറ്റം പറയരുതല്ലോ.
ഫ്ലാറ്റില്‍ രാവും പകലും ക്യൂവായിരുന്നു,
അവള്‍ക്കിവിടെ സൂപ്പര്‍ മാര്‍ക്കറ്റ് തന്നായിരുന്നു.
(ഹൈപ്പര്‍ പണ്ടാ, അവള്‍ ഹുങ്കില്ലാതെ സൊള്ളി)
കാര്യങ്ങളിത്രയൊക്കെയായതിനാല്‍ ഞാനും പുത്തിയുപയോഗിച്ചു പുത്തനായി.
മുമ്പ് ആ‍ണായതിന്റെ മുറ്റായിരുന്നു.
ഇപ്പൊ പിമ്പായി മുറ്റത്ത് ഉറക്കം തൂങ്ങും.

ട്രാജെടി

ഇന്ന് പാക്കിസ്താന്‍ വ്യോമചരിത്രത്തിലെ കറുത്ത ദിവസമായിരുന്നു.
റാവില്പിണ്ടിയില്‍ നിന്നും കൊട്ടയിലേക്ക് പോകുകയായിരുന്ന 2 സീറ്റര്‍ സെസ്ന വിമാനം ഒരു സ്മശാനത്തില്‍ തകര്‍ന്നു വീണു.
രക്ഷാപ്രവര്‍ത്തകര്‍ ഈ പാതിരാത്രിയിലും തിരച്ചല്‍ തുടരവെ, 1,035 മൃതുദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
മരണസംഖ്യ ഇനിയും കൂടുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tuesday 21 July 2009

ആരാണ് കേമന്‍?

സാമൂ‍തിരിക്ക് പുതിയ സേനാനായകനെ വേണം.
നാടൊട്ടുക്കും വിളംബരം ചെയ്തു.
ഈ സ്ഥാനം കൊതിച്ച് ചന്തു ചേകവരും വര്‍ഗീസ് ചേകവരും ഇത്തിക്കര പക്കിയും കൊട്ടാരത്തിലെത്തി.
സാമൂതിരി മൂന്ന് പേരോടും അവരവരുടെ കഴിവ് തെളിയിക്കാന്‍ ആവശ്യപ്പെട്ടു.
ചന്തു തന്റെ കൈയിലുള്ള ചെപ്പ് തുറന്നു. അതില്‍ നിന്ന് ഒരു വണ്ട് പുറത്തു വന്നു.
ചന്തുവിന്റെ വാള്‍ ചറപറ വായുവിലുയര്‍ന്നു.
അതാ കിടക്കുന്നു വണ്ട് രണ്ട് കഷ്ണം.
ബലേ ഭേഷ്, സാമൂതിരി പ്രസാദവദനനായി.
അടുത്തയാള്‍ വര്‍ഗീസ് മുന്നോട്ട് വന്നു.
കൈയിലുള്ള ചെപ്പ് തുറന്നു.
അതില്‍ നിന്നും ഒരു തേനീച്ച വന്നു.
മാപ്പിളയുടെ വാളും വായുവില്‍ പാറിപ്പറന്നു.
അതാ കിടക്കുന്നു തേനീച്ച നാലുകഷ്ണം.
അമ്പടാ വീരാ, സാമൂതിരി അത്ഭുതം കൂറി.
പക്കി മുന്നോട്ടു വന്നു.
ചെപ്പ് തുറന്നു, ഒരു കൊതുക് പുറത്തു വന്നു.
പക്കി വാ‍ള്‍ ഒരു വട്ടം മാത്രം ഉയര്‍ത്തി, വണങ്ങി പിന്മാറി.
കൊതുക് അതാ പാറി പറക്കുന്നു.
സാമൂതിരി കുണ്ഠിതനായി:
അല്ല പക്കി, കൊതുക് ചത്തില്ലല്ലോ?
സുന്നത്ത് ചെയ്തിട്ട് ഇതുവരെ ഒരു ഈച്ചക്കുട്ടി പോലും ചത്ത ചരിത്രമില്ല, തമ്പ്രാന്‍!
സാമൂതിരി തലകറങ്ങി വീണു.
സേനാനായകനാരാണെന്നതില്‍ പിന്നെ മത്സരമുണ്ടായില്ല.

Monday 20 July 2009

പൊടിക്കൈ

എങ്ങനെയാണ് Rice Cookerനെ Washing Machine ആയി മാറ്റുന്നത്?
?
?
?
?
?
?
?
?
?
?
?
?
നല്ല പച്ച തെറി പറയണം. അവടമ്മയും മാറും.

Sunday 19 July 2009

ഇറക്കം

ബാബുവും ഗോപുവും ബാറില്‍ മൂക്കറ്റം ബിയരും വിട്ട് വെടി പറഞ്ഞിരിക്കുകയായിരുന്നു.

ബാബു : ടാ, സുര്യപ്രകാശത്തിന്റെ വേഗത ഇരുപത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പത് കിലോമീറ്ററാ ഒരു സെക്കന്റില്‍.

ഗോപു : വല്യ കാര്യായി. സൂര്യന്ന് താഴെ ഇറക്കമല്ലേ?

Friday 17 July 2009

മുക്കാലാ

ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്.
പടത്തിന്റെ 'ക്ലൈമാക്സും' കഴിഞ്ഞ് വെളിച്ചം തെളിഞ്ഞപ്പോള്‍, പൊടിത്തട്ടി പോകാന്‍ പോകുന്ന എന്നെ അവള്‍ അല്‍പ്പം നാണത്തോടെ വിളിച്ചു : "മുക്കാലാ"

ഗുദം ഗരം

ഇന്നും പട്ടിണിരഹിത ലോകം വാചകങ്ങളിലൊതുങ്ങുന്നു.
ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ ഇപ്പോഴും ചിലന്തിവല കെട്ടിയ മൂലം തിരുനാളുകളെ കാണാം.
ആരവവും വര്‍ണ്ണപ്പകിട്ടും നിറഞ്ഞ പെരുന്നാളുകള്‍ അവര്‍ക്ക് സ്വപ്നം മാത്രം.

Monday 13 July 2009

ഫ്രീ സര്‍വീസ്സ്

എക്സൈസ് ആഫീസില്‍ വിളി വരുന്നു.
മാത്തച്ചന്റെ വിറക് കടയില്‍ കഞ്ചാവ് ഒളിപ്പിച്ചു വച്ചിരിക്കുന്നു.
കേട്ടപ്പാതി ഒരു ജീപ്പ് നിറയെ എക്സൈസ് പാര്‍ട്ടി മാത്തച്ചനെ വളഞ്ഞു.
ഷെഡില്‍ തലങ്ങും വിലങ്ങും പരതി.
പിന്നെ തമിഴരെ കൊണ്ട് വന്ന് വിറക് മുഴുവനും കീറി പരിശോധിച്ചു.
കിം ബഹുനാ.
കഞ്ചാവുമില്ല ഒരു പുല്ലുമില്ല.
എക്സൈസ് പാര്‍ട്ടി പോയി.
മാ‍ത്തച്ചന്റെ മൊബൈല്‍ മണിയടിച്ചു.
“മാത്താ. ഇത് കല്പറ്റയിന്ന് ഹൈദ്രോസാ. വിറക് ഇറക്കുമ്പോ നമ്മ പറഞ്ഞിട്ടില്ലേ, ഫ്രീ ആയി കീറിത്തരാന്ന്. ഹൈദ്രോസ്, വാക്ക് പറഞ്ഞാ വാക്കാ, കണ്ടില്ലേ”

Friday 10 July 2009

പിത്രുശൂന്യന്‍

പണ്ട് കമ്മ്യൂണിസ്റ്റ് പച്ച പിടിക്കാത്ത കാലം.
ഒളിവിലെ ഓര്‍മ്മക്കുറവിനായി ഒരു സഖാവ് അദ്ധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയില്‍ താമസമായി.
അവിടെ വീട്ടുക്കാരന് ഒരു സുന്ദരി മകളുണ്ടായിരുന്നു.
തക്കം കിട്ടിയപ്പോള്‍ അവളില്‍ വിപ്ലവവീര്യം കയറ്റി സഖാവ് ചെറ്റയായി, പിന്നെ ഒളിവ് നിന്നപ്പോള്‍ ബസ് കയറിപ്പോയി.
ഇടതും വലതും മാറി മാറി ഭരിച്ചു കാലം കുറെ കഴിഞ്ഞു.
ഒരു ഭരണക്കാലത്ത് മന്ത്രി സഖാവിന്റെ വീട്ടില്‍ അവള്‍ കയറിച്ചെന്നു.
കൂടെ ഒരു പയ്യനുമുണ്ടായിരുന്നു.
സംസാരിച്ചപ്പോള്‍ സഖാവിന് സംഗതി മനസ്സിലായി.
തന്റെ മകന്‍.
സഖാവ് വികാ‍രിയായി : ‘ഇങ്ങനെയൊക്കെ സംഭവിച്ചിട്ട് ഇത്രയും കാ‍ലം എവിടെയായിരുന്നു?‘
അവള്‍ പറഞ്ഞു : ‘അങ്ങ് പോയ ശേഷം ഞാന്‍ ഗര്‍ഭിണിയായി എന്ന് അറിഞ്ഞ ദിവസം. അച്ചനുമമ്മയും കുറേ കരഞ്ഞു. പിന്നെ അച്ചന്‍ പറഞ്ഞു - “വിധിയല്ലാതെന്ത് പറയാന്‍, ഏതായാലും കുടുംബത്തില്‍ ഒരു തന്തയില്ലാത്തവന്‍ വരാന്‍ പോകുന്നു. സഖാവിനേക്കാള്‍ നല്ലത്.... അത് പിറന്നു വീഴട്ടെ. ”

Wednesday 8 July 2009

വളരാത്ത വേര്

പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ വിദഗ്ദസമിതികളുടെ ബഹളം.
ഒരു വിരുതന്‍ കയറിപ്പിടിച്ചത് മന്ത്രിയുടെ പേരില്‍.
കുട്ടിത്തം നരച്ച് പുളിച്ച ഇതിയാനിപ്പോഴുമെന്തിനാ ബേബിയാ‍യി തുടര്‍ന്ന് പേരില്‍ തന്നെ കള്ളനാകുന്നത്.
സമിതി നിര്‍ദേശവും നല്‍കി: M A MAN
മാമന്‍ കളി തുടരാം, മാറ്റമില്ല എന്ന പരാതിയും മാറും.

Wednesday 1 July 2009

ഒരു വെടിക്ക് എത്ര......

അല്പം വെടിപറയാം.
ഒരു മാലപടക്കമാണ് കെട്ടിയത്.
പൊട്ടലും ചീറ്റലും അടിപ്പൊളി സംഭവമല്ലേ.
സംഭവങ്ങള്‍ (Happenings) മലയാളത്തില്‍ കടന്നുവരുന്നത് ആശാവഹമാണ്.
സംഭവാമീ UK UK എന്ന് പറയുന്നത് മൂട്ടിലിപ്പൊഴും അടിമത്തമുള്ളത് കൊണ്ടല്ല.
കൊടുക്കല്‍ വാങ്ങലുകളില്‍ വളര്‍ച്ചക്ക് നിരക്കമില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.
കാപട്യമെന്ന കാഷ്ടങ്ങള്‍ ഇനിയങ്ങോട്ട് ചീയാനില്ല എന്ന് തിരിച്ചറിയുന്നവരെ മലയാളം കാത്തിരിക്കുന്നു.
അല്ലാത്തവരെ വളപ്പൂറുള്ള മണ്ണില്‍ ചുവട് തുറന്ന് സംസ്കരിക്കട്ടെ.
ചുമ്മാ കഴപ്പാ എന്ന് പറയിപ്പിക്കുന്ന എനങ്ങള്‍ വരട്ടെ.

കൂസ് അല്ലലില്ലാതെ എഴുത്തില്‍ ഓസിലടിക്കട്ടെ. (Oscillation)
‘ചാഞ്ചാടിയാടി ഉറങ്ങുകയും‘ അവസരത്തിനൊത്ത് ‘ഉണരുമീ ഗാനം ഉരുകുമെന്നുള്ളം‘ എന്ന് പാടുകയും ചെയ്യുന്ന സായിപ്പിന്റെ ഈ ‘പന്ത് ‘ യാനി ബാള്‍സ് നമ്മുക്കില്ലേ.
പിന്നെന്താ അത് നമ്മുടെ വായില്‍ കൊള്ളാതായി പോയത്.
കാഷായക്കാരന്റെ സഞ്ചിപോലെയുള്ള വൃഷണ വാക്ക് പൂജിക്കാന്‍ കൊള്ളാം.
അണ്ടി ഉള്ള അണ്ണനെ വേണ്ടേ മലയാളം മങ്കക്ക്?

അണ്ണാന്‍ കുഞ്ഞിനും തന്നാലാവില്ല എന്നതല്ലേ നഗ്നമനോഹരമായ സത്യം.
ഊമ്പിക്കുക മലയാളിയുടെ അടവുനയമായതും ഭരണഭാഷയായതും കാമമോഹികളെയാണ് ബാധിച്ചത്. ചതിയുടെ കെണിയില്ലാതെ, സ്നേഹത്തിന്റെ കുമ്പിടലായി അതിനെ ബോധിക്കാന്‍
ബാലിശതയുടെ ചാനല്‍ മഴ കൊള്ളുന്ന ശീലാവതികള്‍ക്കാവില്ല.
മണവാട്ടിയാവുന്ന മണക്കൂസമ്മാര്‍ക്കെ പറ്റൂ.

എല്ലാ ‘കൂസ് ഓണ്‍ ദി റോഡ്സി‘നും പ്രണയാമം!!!