Wednesday 5 May 2010

പെണ്ണുങ്ങള്‍ ചോദിക്കുന്ന അഞ്ച് കൂടിയ ചോദ്യങ്ങള്‍ (അവക്കുള്ള ഉത്തരങ്ങളും)

കളവാണിയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന അഞ്ച് സഡന്‍ ഡെത്ത് ചോദ്യങ്ങള്‍:

1. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്?
2. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നോ?
3. എന്റെ തടി കൂടുതലാണോ?
4. അവള്‍ എന്നേക്കാള്‍ സുന്ദരിയാണോ?
5. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക?

ഇരുതലമൂര്‍ച്ചയുള്ള ബ്ലേഡാണ് ഈ കാണുന്നത്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ മുറിയാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് കെട്ടി കൊണ്ടു പോകുന്നതിന് മുമ്പ് കൂറച്ച് കാലം കെട്ടിയോളുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മാന്യദേഹങ്ങള്‍ക്കും ഈ സന്ദര്‍ഭങ്ങളെ ഒന്ന് പരിശോധിച്ച് നോക്കാം:


1. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്?

ഇതിനുള്ള ഉചിതമായ മറുപടി : “സോറി കരളേ, ഞാന്‍ ആലോചിച്ചത് എന്ത് സുന്ദരിയും സുശീലയും സുലോചനയും സുഭാഷിണിയും ആണ് നീയെന്നും നിന്നെ കിട്ടിയതും (കെട്ടിയതും) എന്റെ മഹാഭാഗ്യമല്ലേ എന്നുമാണ്”
ഏറ്റവും എളുപ്പവും കുറിക്ക് കൊള്ളുന്നതുമായ ഉത്തരമാണിത്. നിങ്ങള്‍ അയല്പക്കത്തെ സുന്ദരിയേയും സുശീലയേയും സുലോചനയേയും സുഭാഷിണിയേയും ആലോചിക്കുകയാണെങ്കില്‍ പോലും ഈ ഉത്തരം പറയുന്നത് വഴി നോബൈല്‍ സമാധാന പുരസ്ക്കാരത്തിന് പരിഗണിക്കാന്‍ പോലും സാദ്ധ്യതയുണ്ട്.
(ഒബാമ ഈയിടെ എയര്‍ഫോസ് വണ്ണിന് ഈ ചോദ്യത്തിന് ശരിയുത്തരം പറഞ്ഞു ലോകാവസാനം നീട്ടി വെച്ചു എന്ന ഒരു ശ്രുതി വീക്കിലീക്കില്‍ ഒലിച്ചിറങ്ങിയിട്ടുണ്ട്)

2. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നോ?

“പിന്നെല്ലാതെ” എന്നും പറയാം വേണമെങ്കില്‍ അതിന്റെ കൂടെ പാലെ, തേനെ, ചക്കരേ പോഷകാഹാരങ്ങളോ കണ്ണേ, കരളേ, അപ്പൂതലേ തുടങ്ങിയ ഫ്രൈഡ് ഐറ്റംസോ പാകത്തിന് ചേര്‍ക്കാം. (പൊന്നേ എന്ന് ചേര്‍ക്കുന്നത് ഇന്നത്തെ കാലത്ത് ‘ഇഷ്ടമാണ്, പക്ഷെ ഞാന്‍ ആ ഭാഗത്ത് തിരിഞ്ഞു നോക്കില്ല’ എന്ന് ധ്വനിപ്പിക്കുന്നത് കൊണ്ട് സൂക്ഷിച്ച് ഉപയോഗിക്കുക)

എന്നാല്‍ താഴെപ്പറയുന്ന വാചകങ്ങള്‍ നാവിന്‍തുമ്പില്‍ നിന്നും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക:
“എന്നാണ് തോന്നുന്നത്”
“ആണെന്ന് പറഞ്ഞാല്‍ നിനക്ക് സമാധാനമാകുമോ?“
“സ്നേഹം കൊണ്ട് നീ എന്താണ് അര്‍ത്ഥമാക്കുന്നത്?“
“എന്തിനാ?”
“ഞാനൊ?”

3. എന്റെ തടി കൂടുതലാണോ?

ഈ ചോദ്യത്തിന് ധൈര്യത്തോടെ അചഞ്ചലമായി “അല്ല” എന്ന് പറയുക, എന്നിട്ട് എത്രയുംപെട്ടെന്ന് തടി സലാമത്താക്കുക.
ഒഴിവാക്കേണ്ട മറുപടികള്‍:
“അത്ര കൂടുതലുമില്ല, അത്ര കുറവുമല്ല”
“എന്തുമായി താരതമ്യപ്പെടുത്തുമ്പോള്‍?”
“നിന്റെ പ്രകൃതിക്ക് കുറച്ച് കൂടുതല്‍ ഓക്കെയാണ്”
“ഇതെല്ലാം ഒരു തടിയാണോ, നിന്നേക്കാള്‍ തടിച്ച എത്രയെത്ര ആളുകളുണ്ട്”

4. അവള്‍ എന്നേക്കാള്‍ സുന്ദരിയാണോ?

ഇതിലെ അവള്‍ നിങ്ങളുടെ പഴയ ലൈനോ, വഴിയെപ്പോകുമ്പോള്‍ നിങ്ങള്‍ നോക്കി വെള്ളമിറക്കിയ ചരക്കോ, കണ്ടിറങ്ങിയ സിനിമയിലെ നായികയോ ആവാം. ആരായാലും ഉചിതമായ മറുപടി, “അല്ലേ അല്ല, നീയല്ലേ അവളേക്കാള്‍ സുന്ദരി”
പിശക് ആകാവുന്ന ഉത്തരങ്ങള്‍:
“ആണെങ്കിലെന്ത്, അല്ലെങ്കിലെന്ത്”
“അവളിത്തിരി ചെറുപ്പമാണ്, നിറവും കുറച്ച് കൂടുതലുണ്ട്, തടിയും ഇത്തിരി കുറവല്ലേ”
“പക്ഷെ സൌന്ദര്യം മനസ്സിലല്ലേ”

5. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക?

ശരിയായ ഉത്തരം - “എന്റെ കരളെ, നീ എന്നെ വിട്ട് പിരിയുകയാണെങ്കില്‍ ഒരു നിമിഷം ഞാന്‍ ജീവിച്ചിരിക്കില്ല. അടുത്ത ലോക്കല്‍ വണ്ടി സ്റ്റേഷന്‍ വിടുമ്പോഴേക്കും പാളത്തില്‍ ഞാന്‍ തലവെച്ചിട്ടുണ്ടാവും”

ഈ ചോദ്യം ഏറ്റവും വഷളാകാന്‍ സാദ്ധ്യതയുള്ള ഒന്നാണ്. താഴെപറയുന്ന കഥയില്‍ അതാണ് സംഭവിച്ചത്.

“കരളെ, ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും?“
“എന്തു ചോദ്യമാ പൊന്നെ, ഞാന്‍ വിഷമത്തിലാകും”
“നിങ്ങള്‍ വേറെ കല്ല്യാണം കഴിക്കുമോ?”
“ഇല്ല, എന്താ ഈ പറയുന്നത്?”
“എന്താ ദാമ്പത്യത്തിലുള്ള വിശ്വാസം നശിച്ചോ?”
“ഏയ്, അങ്ങനെയല്ല. (ഒന്ന് ആലോചിച്ച്) ചിലപ്പോള്‍ ചെയ്യുമായിരിക്കും“
“ചെയ്യുമോ?”
“അതെ”
“എന്നിട്ട് അവളുമൊത്ത് ഈ വീട്ടില്‍ തന്നെ താമസിക്കും, അല്ലേ?”
“അതെ, വേറെവിടെ പോകാനാ“
“ഞാനും നിങ്ങളുമുള്ള ഫോട്ടോ മാറ്റി നിങ്ങളും അവളുമുള്ള ഫോട്ടോ വെക്കുമോ?”
“പിന്നെല്ലാതെ, അതല്ലേ അതിന്റെ ശരി”
“അവള്‍ എന്റെ സാധനങ്ങള്‍, ഉടുപ്പ് തുടങ്ങിയവ ഉപയോഗിക്കുമോ?”
“ഉടുപ്പ് ഉപയോഗിക്കില്ലായിരിക്കും, അവള്‍ ചുരിദാര്‍ ഇടാറില്ലല്ലോ”

ബധിരന്മാരോടും മൂകന്മാരോടും അസൂയ തോന്നിപ്പോകുക ഈ സന്ദര്‍ഭങ്ങളിലാണ്.

ആണ്‍-പെണ്‍ പോറുക്കലിന്റെ രസതന്ത്രം ഇനി പറയുന്ന തത്വത്തിലടങ്ങിയിരിക്കുന്നു:

തെറ്റിയാല്‍ സമ്മതിക്കുന്നവന്‍ സത്യസന്ധന്‍
തീര്‍ച്ചയില്ലെങ്കില്‍ തീര്‍ച്ചയില്ലെന്ന് പറയുന്നവന്‍ ജ്ഞാനി
തെറ്റിയില്ലെന്ന് തീര്‍ച്ചയുണ്ടെങ്കിലും സമ്മതിക്കുന്നവന്‍ ഭര്‍ത്താവ്!

Monday 22 February 2010

ഇതൊരു പാഠമാണ്!!!!!!!!!!!

തോമസ്സ് ക്രാപ്പര്‍ ഒരു മണ്ടത്തരമേ ചെയ്തുള്ളൂ.
അതിയാന്‍ ഫ്ലഷ് ക്ലോസറ്റ് കണ്ടുപിടിച്ചു.
ഇന്ന് സകല കാട്ടങ്ങള്‍ക്കും മാന്യമായി വിളിക്കാവുന്ന ക്രാപ്പ് എന്ന വിശേഷണം പുള്ളിയുടെ പേരില്‍ നില നില്‍ക്കുന്നു.
ഇതൊരു പാഠമാണ്.
വളപ്പില്‍ തൂറി തൂറി ലോകം നാറിപ്പുഴുത്താലും മനുഷ്യന്മാര്‍ക്ക് ഒരുപകാരവും ചെയ്യരുത്.
ചെയ്താല്‍ ഇതായിരിക്കും ഗതി.

ഒരു പരാതി

മക്കളെ,,

മൂലം, ആസ് ഹോള്‍, ബാക്ക് ഓഫീസ് എന്ന് വേണ്ട എന്തു പേരും എന്നെ വിളിച്ചോളൂ.

പക്ഷെ പമ്പരവിഡ്ഡിയെ എന്റെ പേര് വിളിച്ച് എന്റെ ഗുരുത്വദോഷം വരുത്തരുത്.

എന്റെ നിയന്ത്രണം എങ്ങാനും വിട്ടാല്‍ പിടിച്ചു നിക്കാന്‍ ഏതു കോപ്പിലെ സാറായാലും പറ്റോ?

ഏമാന്മാരുടെ മാനം ഒലിച്ചിറങ്ങുന്നത് ഓര്‍ത്തു നോക്കൂ.
മരണവെപ്രാളത്തിന് കോമ്പ്ലക്സ് വരും.
എന്റെ വില്‍പവറില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു,
മാന്യന്മാരും അപ്സരസ്സുകളും നിന്ന് പരുങ്ങുന്നത്!

നമ്മുടെ ആത്മാവ് എന്ന അര്‍ത്ഥത്തില്‍ ‘ഔര്‍ സോള്‍’
എന്ന വാക്ക് ലോപിച്ചാണ് ‘ആസ് ഹോള്‍’ ആയത്
എന്നൊന്നും തക്കിടതരികിട ഉരുണ്ട് കളിക്കൊന്നും ഞാനില്ല.

വാസ്തവം നന്നായറിയാം.
കൈകാര്യം ചെയ്യുന്നത് തീട്ടക്കേസാണ്.
പക്ഷെ ഞങ്ങളുടെ പിന്‍ബലമില്ലാതെ പിടിച്ചു നില്‍ക്കാന്‍ മാത്രം മഹാന്മാരായ ഒരാളെ കാണിച്ചു തന്നാല്‍ ഈ പണി നിര്‍ത്തി വല്ല ചെരക്കും പോകാം.

അതിനാല്‍ വെളിവ് ബസ്സില്‍ രണ്ട് സ്റ്റോപ്പ് മുമ്പ് ഇറങ്ങിയവനെയും വിഡ്ഡി കൂശ്മാണ്ട കിന്നരന്മാരെയും ആസ് ഹോള്‍ എന്ന് വിളിച്ചു എന്റെ വില കളയരുത്.

വേണമെങ്കില്‍ അവരെ കുണ്ണയെന്ന് വിളിച്ചോളൂ.
മുട്ടബള്‍ബിന്റെ വെളിവ് കൂടി ഇല്ലാത്ത് അവനേക്കാള്‍ പമ്പരവിഡ്ഡി എന്റെ അറിവിലില്ല.

അതു കൊണ്ട് എന്നും “ഈശ്വരാ, മൂലം തിരുന്നാളിന് എന്നും ശക്തി നല്‍കണമേ“
എന്ന് പ്രാര്‍ത്ഥിക്കാന്‍ മറക്കേണ്ട.


എന്ന് സ്വന്തം വിശ്വസ്തന്‍
മൂലം തിരുന്നാള്‍ മഹാരാജാവ്

Tuesday 2 February 2010

ഒരു കൂടലിന്റെ കഥ

നാട്ടില്‍ വന്ന ഒരു ദുബായിക്കാരനും കുവൈത്ത്ക്കാരനും സ്ഥലത്തെ പ്രധാന കുടിയനായ സുരന്റെയൊപ്പം ഒന്ന്  മിനുങ്ങാന്‍ പോയതായിരുന്നു.

ബിയര്‍ വന്നപ്പോള്‍ മൂന്ന് മഗ്ഗിലും ഓരോ ഈച്ച.

ദുബായിക്കാരന്‍ വാളെടുത്തു : “ എന്താണിത് ഹേ, ഇതെടുത്ത് വേറെ കൊണ്ട് വാ”

കുവൈത്തി തന്റെ ബിയറില്‍ നിന്നും ഈച്ചയെ എടുത്ത് കളഞ്ഞ് കുടിക്കുവാന്‍ തുടങ്ങി:

“ബിയറിന് പൊന്‍ വില കൊടുക്കുന്ന നാട്ടീന്ന് വരുന്നത് കൊണ്ട് വെയ്സ്റ്റാക്കാന്‍ മനസ്സ് വരുന്നില്ല”
 
പാമ്പില്‍ രാജവെമ്പാലയായ സുരന്‍ തന്റെ ബിയറില്‍ കയ്യിട്ടു, ഈച്ചയെ ചിറക് പിടിച്ചു ഉയര്‍ത്തിയിട്ടു പറഞ്ഞു : “തുപ്പെടാ, തുപ്പ്. നീ കുടിച്ച ഓരോ തുള്ളിയും തുപ്പിക്കാതെ ഞാന്‍ വിടില്ല”

Thursday 24 December 2009

എവിടെ തുടങ്ങണം

ബ്ലൂഫിലിം ഷൂട്ടിങ്ങിലകപ്പെട്ട കൊതുകിനെ പോലെ എവിടെ തുടങ്ങണമെന്നറിയാതെ ഒരങ്കലാപ്പ്.

എഗ്രിമെന്റ്

പെറ്റ്ഷോപ്പില്‍ കേട്ടത്:
അമന്‍ : 12 എലി, 640 പാറ്റ വേണം.
സൈല്‍സ് മേന്‍ : സ്കൂളിലെക്കാണോ സാര്‍?
എലിയുണ്ട്. പാറ്റ സ്റ്റോക്കില്ല. രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചു തരാം.
അമന്‍ : സ്കൂളിലേക്കൊന്നുമല്ല മോനെ. ഫ്ലാറ്റിന്റെ കോണ്‍ട്രാക്റ്റ് തീരുകയാണ്.
അര്‍ബാബ് പറഞ്ഞു, ഫ്ലാറ്റ് കിട്ടിയ അവസ്ഥയില്‍ തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന്.

Wednesday 23 December 2009

ആനപ്പേടി

ബസ്സില്‍ ഒരു കുടിയന്‍ കയ്യിലുള്ള പത്രം കീറി കഷ്ണങ്ങളാക്കി പുറത്തേക്ക് എറിയുന്നതു
കണ്ട് അടുത്തിരിക്കുന്നയാള്‍:
“എന്താ ഹേ കാണിക്കുന്നത്?”
“കടലാസ് ഇതു പോലെ ചെറിയ കഷ്ണമാക്കി പറത്തിയാല്‍ ആന അടുക്കില്ല."
“അതിന് ഇവിടെ എവിടെയാ ആന?”
“കണ്ടോ, കണ്ടോ അതല്ലേ ഇതിന്റെ ഫലം”

Monday 21 December 2009

വെറുതെ ഒരു വയ്യാവേലി

ആമ്പിള്ള :“ഹലോ”
പൊമ്പിള്ള : “ചക്കരെ, ഇത് ഞാനാ. ഇപ്പോഴും ജിമ്മില്‍ തന്നെയല്ലേ?
ആമ്പിള്ള : "അതെ. എന്താ?"
പൊമ്പിള്ള :ഞാന്‍ ഇതു വഴി പോകുമ്പോള്‍ വെറുതെ ബെന്‍സ് ഷോറൂമില്‍ കയറി. 2010 മോഡല്‍ SLR മകലോറന്‍ കൂപെയില്‍ കണ്ണുടക്കിപ്പോയി ചേട്ടാ. എന്നാ ഫിഗറാ. കണ്ണെടുക്കാനാകുന്നില്ല കരളെ. ഞാന്‍ ഒന്ന് ബുക്ക് ചെയ്തോട്ടെ.
ആമ്പിള്ള : എത്രയാകും?
പൊമ്പിള്ള :മാസം 35,000 ദിര്‍ഹംസ് ഈ എം ഐ. അഞ്ചു വര്‍ഷത്തേക്കാ. നമ്മുടെ ജോയിന്റെ അകോണ്ടില്‍ ചെയ്യാനാകുമെന്ന് ബാങ്ക് സമ്മതിച്ചിട്ടുണ്ട്.
ആമ്പിള്ള : നിന്റെ ഇഷ്ടം. ഫുള്‍ ഓപ്ഷനാണെന്ന് ഉറപ്പ് വരുത്തണം.
പൊമ്പിള്ള : ഉംമ്മ്മ...എന്റെ തങ്കകുടമേ.ഐ ലവ് യൂ. നന്ദി. ഈ മാന്ദ്യസമയത്ത് സമ്മതിക്കുമോ എന്ന് ഒരു സംശയമുണ്ടായിരുന്നു. ഇന്നാദ്യമായി എന്റെ ജീവിതം ധന്യമായ പോലെ. ബാക്കി നേരില്‍. എനിക്ക് തിടുക്കമായി. ഞാന്‍ ഡോക്കുമെന്റേഷന്‍ തുടങ്ങട്ടെ. ബൈ, സീയൂ ലേറ്റര്‍.
ആമ്പിള്ള : ബൈ, ഐ ലവ് യൂ റ്റൂ.
ആമ്പിള്ള ഫോണ്‍ വെച്ചു.
ജിമ്മിലെ ലോക്കര്‍ റൂമില്‍ ചുറ്റും കൂടിയവര്‍ അത്ഭുതത്തോടെ കക്ഷിയെ നോക്കി.
കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചു ആമ്പിള്ള ചോദിച്ചു :“ആരുടെയാ ഈ മൊബൈല്‍?”

Sunday 20 December 2009

സത്യസന്ധന്‍

ഇന്റര്‍വ്യൂ.
മാനേജര്‍ ചോദിച്ചു :രാത്രി കാവല്‍ക്കാരന്റെ ഒഴിവാണ്. നിങ്ങളെ ഈ ജോലിക്ക് തിരഞ്ഞെടുക്കാന്‍ എന്തു യോഗ്യതയാണുള്ളത്?
അയാള്‍ പറഞ്ഞു :  ഒരു ചെറിയ അനക്കം കേട്ടാല്‍ പോലും ഞാന്‍ ഉണരും.

Saturday 19 December 2009

ഉടന്‍ വില്‍പ്പനക്ക്

നീന്താന്‍ സൂപ്പര്‍

അമേരിക്കയിലെ ഒരു ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളില്‍ തല മറന്ന് എണ്ണ തേച്ച് കിടക്കുകയായിരുന്നു കുട്ടിക്കുപ്പാ‍യമിട്ട മലയാളി സുന്ദരി.
അവിടെ വന്ന ഒരു സുന്ദര കിലാഡിക്ക് ഈ നാടന്‍ കിടാവിനെ വളക്കാന്‍ മോഹം.
അവന്‍ കുളത്തിലേക്ക് എടുത്തുച്ചാടി.
100 വട്ടം അങ്ങോട്ടും ഇങ്ങോട്ടും നീന്തി വമ്പുക്കാട്ടി, കരകയറി വായനോക്കി.
പിന്നെ വീമ്പിളക്കി:
"ഞാന്‍ ഒളിമ്പിക്സിന്റെ പടവോളമെത്തിയ നീന്തല്‍ താരമാണ്."
എവനേതെടാ, വങ്കന്‍
അഴകി പതുക്കെ എണീറ്റ് കുളത്തില്‍ കൂപ്പ് കുത്തി.
നീന്തലിന്റെ ബൌണ്ടറിയോട് ബൌണ്ടറി.
സുന്ദരന്‍ വെള്ളത്തില്‍ നോക്കി എണ്ണി:
50...100..150...180...195....198...199....200...
ഈറനുടുത്ത് കയറി വന്ന മോള് വെടി പൊട്ടിച്ചു :
"ആലപ്പുഴയില്‍ വെടിയായിരുന്നെടാ കുറെക്കാലം ഞാനും."

മൈക്രോ-വിറ്റ്

ബസില്‍ കയറിച്ചെന്ന് ന്യൂട്രോണ്‍ ചോദിച്ചു : എം. ജി. റോഡിലെക്കെത്രയാണ്?
കണ്ടക്ടര്‍ പറഞ്ഞു : നിങ്ങള്‍ക്ക് ചാര്‍ജ്ജില്ല, സാര്‍!

കണ്ട മുഖങ്ങള്‍

ഞാന്‍ കണ്ടിട്ടുള്ള ഒരു മഹാമടിയനുണ്ടായിരുന്നു.
എലിക്കെണി, പഴവും വെച്ച് കുഴിച്ചിടുന്ന ഒരു പാവത്താന്‍.

എനിക്കറിയാവുന്ന ഒരു ദൈവഭക്തനുണ്ടായിരുന്നു
കാക്ക തലയില്‍ കാഷ്ഠമിട്ടപ്പോള്‍ ആശ്വസിച്ചു:
ദൈവം പശുക്കള്‍ക്ക് ചിറകു കൊടുത്തില്ലല്ലോ എന്ന്.

Friday 18 December 2009

പ്രഥമദൃഷ്ടേ....

യുവതി പ്രസവിക്കാനായി കിടക്കുന്നു, നഴ്സ് അരികില്‍ തയ്യാറായി നില്‍പ്പുണ്ട്.
കുട്ടി തലപുറത്തിട്ടു.
നഴ്സിനെ നോക്കി ചോദിച്ചു: നിങ്ങളാണോ എന്റെ തന്ത?
“അല്ല“ എന്ന് കേട്ടതും കുട്ടി ഉള്ളിലേക്ക് വലിഞ്ഞു.
നഴ്സ് ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു.
ഡോക്ടറെ കണ്ടതും കുട്ടി വീണ്ടും തലപുറത്തിട്ടു.
എന്നിട്ട് ചോദിച്ചു: നിങ്ങളാണോ എന്റെ തന്ത?
“അല്ല“ എന്ന് കേട്ടതും കുട്ടി വീണ്ടും ഉള്ളിലേക്ക് തല വലിച്ചു.
ഡോക്ടര്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചു കൊണ്ട് വന്നു.
കക്ഷി തലതാഴ്ത്തി നോക്കി.
വീണ്ടും കുട്ടി തല പുറത്തിട്ടു.
നിങ്ങളാണോ എന്റെ തന്ത?
യുവാവ് പറഞ്ഞു : “അതെ മോനേ”
പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കുട്ടി മുഷ്ടി ചുരുട്ടി യുവാവിന്റെ കണ്ണിന് ഒരുശിരന്‍ വീക്ക് കൊടുത്തു.
പിന്നെ കേട്ടത്:
“വേദന ഉണ്ട് അല്ലേ, ഇജ്ജാതി എത്ര കുത്താ എനിക്ക് കിട്ടിയത്.
ഞാന്‍ ഇറങ്ങാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.”

സന്തോഷവാര്‍ത്ത

അതിരാവിലെ.
ചീഫ് സെക്രട്ടറി കേരളമുഖ്യനെ വിളിക്കുന്നു.
“സാര്‍, ഒരു നല്ലവാര്‍ത്തയും ഒരു ചീഞ്ഞ വാര്‍ത്തയുമുണ്ട്.
ഏത് ആദ്യം വിളമ്പണം?”
“വളിച്ചത് വരട്ടെ ആദ്യം"
‘’ഇന്നലെ രാത്രി കേരളത്തില്‍ അന്യഗ്രഹജീവികളിറങ്ങി”
“നല്ലവാര്‍ത്തയോ?"
“അവ മാധ്യമക്കാരെ തിന്നുന്നു.
പെട്രോള്‍ വിസര്‍ജ്ജിക്കുന്നു.”

Thursday 17 December 2009

മൂന്ന് വൃദ്ധകള്‍

മൂന്ന് വൃദ്ധകള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.
ഒന്നാ‍മത്തെ വൃദ്ധ : ഇന്നത്തെ പച്ചക്കറിക്കുണ്ടോ പണ്ടത്തെ വലുപ്പം. അന്നെല്ലാം ഒരണക്ക് കിട്ടുന്ന പടവലങ്ങക്ക് ഇത്രോം വലുപ്പമുണ്ടായിരുന്നു.
രണ്ടാമത്തെ വൃദ്ധ : മത്തങ്ങക്കോ, ദാ, ഇത്ര വലുപ്പമുണ്ടായിരുന്നില്ലേ.
മൂന്നാമത്തെ വൃദ്ധ : ചെവിയില്‍ വെക്കുന്ന കുന്ത്രാണ്ടമില്ലെങ്കിലും നിങ്ങള്‍ പറയുന്ന ആളെ എനിക്കും അറിയാം.

ഏകീകൃത കറന്‍സി

ജീസീസിയില്‍ ഏകീകൃത കറന്‍സിക്കായി തീരുമാനം.
പുതിയ കറന്‍സി വരുമ്പോള്‍ പേപ്പര്‍ ഒഴിവാക്കി റബര്‍ ഉപയോഗിച്ചാല്‍ നന്നായിരുന്നു.
റബറിനാല്‍ ഉണ്ടാക്കിയത് കൊണ്ടല്ലേ കോണ്ടംസ് പര്‍സില്‍ കാലങ്ങളോളം ചിലവാകാതെ കിടക്കുന്നത്.

Wednesday 16 December 2009

ആനവായില്‍...

ബങ്കളൂരു ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന ഒരു ഡോക്ടറുടെ അനുഭവക്കഥയാണിത്.
ഒരു തണുത്ത പ്രഭാതത്തില്‍ ഗ്ലൌസുമണിഞ്ഞ് തയ്യാറായി പരിശോധനമുറിയില്‍ ഇരിക്കുകയായിരുന്നു ഡോക്ടര്‍.
അന്ന് ബോണിയായി കടന്നു വന്നത് ഒരു കിണ്ണന്‍ ചരക്ക്.
ഓ.പി ഷീറ്റ് നോക്കിയപ്പോള്‍ മനസ്സിലായി - പതിനെട്ടാ വയസ്സ്.
ഡോക്ടര്‍ : എന്താ പ്രശ്നം?
കിടാവ് : അവിടെ....(മടി കണ്ടാലറിയാം മടിയിലാ പ്രശ്നം)..ഒന്നു നോക്കണം.
ഡോക്ടര്‍ : കിടന്നോളൂ, പരിശോധിക്കാം.
കിടാവ് കീഴ്വസ്ത്രവും അടിവസ്ത്രവും ഊരി ടേബിളില്‍ കയറി കാലുകള്‍ വിടര്‍ത്തി കിടന്നു. ഡോക്ടര്‍ ഒരു നോട്ടം നോക്കി ഞെട്ടിത്തരിച്ചു നിന്നു.
ചക്കരക്കുടം കൂറ്റന്‍ പീരങ്കിയുടെ വാ പോലെ വലുതായിരിക്കുന്നു.
“എന്താ ഇത് പറ്റിയത്, കുട്ടീ“ - ഡോക്ടര്‍ ചോദിച്ചു.
കിടാവ് ഫ്ലാഷ് ബാക്ക് ഇട്ടു.
“ഇന്നലെ ഞാന്‍ ഒറ്റക്ക് നാട്ടില്‍ നിന്നും കാര്‍ ഓടിച്ചു വരികയായിരുന്നു.
രാത്രി മാനന്തവാടി കാട്ടിലെത്തിയപ്പോള്‍ ഒരു മൂത്രശങ്ക.
ഇറങ്ങി അടുത്തുള്ള കുറ്റിക്കാട്ടില്‍ ഇരുന്നപ്പോള്‍ ചുമലില്‍ ഒരു കൈ.
ചില്ലറ കൈ അല്ല...തുമ്പിക്കൈ തന്നെ.
കടിമൂത്ത ഒറ്റയാന്‍. ഓടാനായില്ല. അവനെന്റെ മാനം കശക്കിയെറിഞ്ഞു, ഡോക്ടര്‍.“
ഡോക്ടര്‍ തന്റെ ഫ്രഞ്ച് താടി തടവി ചക്കരക്കുടത്തില്‍ ഒരു റൌണ്ട് നിരീക്ഷണം കൂടി നടത്തി കണക്കു കൂട്ടി.
നാഷണല്‍ ജിയോഗ്രഫിയും ഏനിമല്‍ പ്ലാനെറ്റും സ്ഥിരം കാണുന്ന കക്ഷിയാണെ ഡോക്ടര്‍.
“അല്ല, കുട്ടീ..യൂ ആര്‍ സെയിങ്ങ് തിസ് ഇസ് എ ബേഡ് കേസ് ഓഫ് ആനക്കുണ്ണ.
ബട്ട് എന്റെ അറിവില്‍ ആനക്കുണ്ണ നീളമുണ്ടെങ്കിലും തടി കുറഞ്ഞതാണ്. ആനക്ക് ഇത്ര വലിയ ദ്വാരമുണ്ടാക്കാനാകുമെന്ന് തോന്നുന്നില്ല.“
കുട്ടി മറുപടി പറഞ്ഞു: “ഞാനെന്തിന് കള്ളം പറയണം, ഡോക്ടര്‍.
സംഭവിച്ചതെന്തെന്നാല്‍ ആ ആന കശ്മലന്‍ തുടങ്ങിയത് വിരലിട്ടായിരുന്നു.“