Thursday 24 December 2009

എവിടെ തുടങ്ങണം

ബ്ലൂഫിലിം ഷൂട്ടിങ്ങിലകപ്പെട്ട കൊതുകിനെ പോലെ എവിടെ തുടങ്ങണമെന്നറിയാതെ ഒരങ്കലാപ്പ്.

എഗ്രിമെന്റ്

പെറ്റ്ഷോപ്പില്‍ കേട്ടത്:
അമന്‍ : 12 എലി, 640 പാറ്റ വേണം.
സൈല്‍സ് മേന്‍ : സ്കൂളിലെക്കാണോ സാര്‍?
എലിയുണ്ട്. പാറ്റ സ്റ്റോക്കില്ല. രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചു തരാം.
അമന്‍ : സ്കൂളിലേക്കൊന്നുമല്ല മോനെ. ഫ്ലാറ്റിന്റെ കോണ്‍ട്രാക്റ്റ് തീരുകയാണ്.
അര്‍ബാബ് പറഞ്ഞു, ഫ്ലാറ്റ് കിട്ടിയ അവസ്ഥയില്‍ തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന്.

Wednesday 23 December 2009

ആനപ്പേടി

ബസ്സില്‍ ഒരു കുടിയന്‍ കയ്യിലുള്ള പത്രം കീറി കഷ്ണങ്ങളാക്കി പുറത്തേക്ക് എറിയുന്നതു
കണ്ട് അടുത്തിരിക്കുന്നയാള്‍:
“എന്താ ഹേ കാണിക്കുന്നത്?”
“കടലാസ് ഇതു പോലെ ചെറിയ കഷ്ണമാക്കി പറത്തിയാല്‍ ആന അടുക്കില്ല."
“അതിന് ഇവിടെ എവിടെയാ ആന?”
“കണ്ടോ, കണ്ടോ അതല്ലേ ഇതിന്റെ ഫലം”

Monday 21 December 2009

വെറുതെ ഒരു വയ്യാവേലി

ആമ്പിള്ള :“ഹലോ”
പൊമ്പിള്ള : “ചക്കരെ, ഇത് ഞാനാ. ഇപ്പോഴും ജിമ്മില്‍ തന്നെയല്ലേ?
ആമ്പിള്ള : "അതെ. എന്താ?"
പൊമ്പിള്ള :ഞാന്‍ ഇതു വഴി പോകുമ്പോള്‍ വെറുതെ ബെന്‍സ് ഷോറൂമില്‍ കയറി. 2010 മോഡല്‍ SLR മകലോറന്‍ കൂപെയില്‍ കണ്ണുടക്കിപ്പോയി ചേട്ടാ. എന്നാ ഫിഗറാ. കണ്ണെടുക്കാനാകുന്നില്ല കരളെ. ഞാന്‍ ഒന്ന് ബുക്ക് ചെയ്തോട്ടെ.
ആമ്പിള്ള : എത്രയാകും?
പൊമ്പിള്ള :മാസം 35,000 ദിര്‍ഹംസ് ഈ എം ഐ. അഞ്ചു വര്‍ഷത്തേക്കാ. നമ്മുടെ ജോയിന്റെ അകോണ്ടില്‍ ചെയ്യാനാകുമെന്ന് ബാങ്ക് സമ്മതിച്ചിട്ടുണ്ട്.
ആമ്പിള്ള : നിന്റെ ഇഷ്ടം. ഫുള്‍ ഓപ്ഷനാണെന്ന് ഉറപ്പ് വരുത്തണം.
പൊമ്പിള്ള : ഉംമ്മ്മ...എന്റെ തങ്കകുടമേ.ഐ ലവ് യൂ. നന്ദി. ഈ മാന്ദ്യസമയത്ത് സമ്മതിക്കുമോ എന്ന് ഒരു സംശയമുണ്ടായിരുന്നു. ഇന്നാദ്യമായി എന്റെ ജീവിതം ധന്യമായ പോലെ. ബാക്കി നേരില്‍. എനിക്ക് തിടുക്കമായി. ഞാന്‍ ഡോക്കുമെന്റേഷന്‍ തുടങ്ങട്ടെ. ബൈ, സീയൂ ലേറ്റര്‍.
ആമ്പിള്ള : ബൈ, ഐ ലവ് യൂ റ്റൂ.
ആമ്പിള്ള ഫോണ്‍ വെച്ചു.
ജിമ്മിലെ ലോക്കര്‍ റൂമില്‍ ചുറ്റും കൂടിയവര്‍ അത്ഭുതത്തോടെ കക്ഷിയെ നോക്കി.
കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചു ആമ്പിള്ള ചോദിച്ചു :“ആരുടെയാ ഈ മൊബൈല്‍?”

Sunday 20 December 2009

സത്യസന്ധന്‍

ഇന്റര്‍വ്യൂ.
മാനേജര്‍ ചോദിച്ചു :രാത്രി കാവല്‍ക്കാരന്റെ ഒഴിവാണ്. നിങ്ങളെ ഈ ജോലിക്ക് തിരഞ്ഞെടുക്കാന്‍ എന്തു യോഗ്യതയാണുള്ളത്?
അയാള്‍ പറഞ്ഞു :  ഒരു ചെറിയ അനക്കം കേട്ടാല്‍ പോലും ഞാന്‍ ഉണരും.

Saturday 19 December 2009

ഉടന്‍ വില്‍പ്പനക്ക്

നീന്താന്‍ സൂപ്പര്‍

അമേരിക്കയിലെ ഒരു ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളില്‍ തല മറന്ന് എണ്ണ തേച്ച് കിടക്കുകയായിരുന്നു കുട്ടിക്കുപ്പാ‍യമിട്ട മലയാളി സുന്ദരി.
അവിടെ വന്ന ഒരു സുന്ദര കിലാഡിക്ക് ഈ നാടന്‍ കിടാവിനെ വളക്കാന്‍ മോഹം.
അവന്‍ കുളത്തിലേക്ക് എടുത്തുച്ചാടി.
100 വട്ടം അങ്ങോട്ടും ഇങ്ങോട്ടും നീന്തി വമ്പുക്കാട്ടി, കരകയറി വായനോക്കി.
പിന്നെ വീമ്പിളക്കി:
"ഞാന്‍ ഒളിമ്പിക്സിന്റെ പടവോളമെത്തിയ നീന്തല്‍ താരമാണ്."
എവനേതെടാ, വങ്കന്‍
അഴകി പതുക്കെ എണീറ്റ് കുളത്തില്‍ കൂപ്പ് കുത്തി.
നീന്തലിന്റെ ബൌണ്ടറിയോട് ബൌണ്ടറി.
സുന്ദരന്‍ വെള്ളത്തില്‍ നോക്കി എണ്ണി:
50...100..150...180...195....198...199....200...
ഈറനുടുത്ത് കയറി വന്ന മോള് വെടി പൊട്ടിച്ചു :
"ആലപ്പുഴയില്‍ വെടിയായിരുന്നെടാ കുറെക്കാലം ഞാനും."

മൈക്രോ-വിറ്റ്

ബസില്‍ കയറിച്ചെന്ന് ന്യൂട്രോണ്‍ ചോദിച്ചു : എം. ജി. റോഡിലെക്കെത്രയാണ്?
കണ്ടക്ടര്‍ പറഞ്ഞു : നിങ്ങള്‍ക്ക് ചാര്‍ജ്ജില്ല, സാര്‍!

കണ്ട മുഖങ്ങള്‍

ഞാന്‍ കണ്ടിട്ടുള്ള ഒരു മഹാമടിയനുണ്ടായിരുന്നു.
എലിക്കെണി, പഴവും വെച്ച് കുഴിച്ചിടുന്ന ഒരു പാവത്താന്‍.

എനിക്കറിയാവുന്ന ഒരു ദൈവഭക്തനുണ്ടായിരുന്നു
കാക്ക തലയില്‍ കാഷ്ഠമിട്ടപ്പോള്‍ ആശ്വസിച്ചു:
ദൈവം പശുക്കള്‍ക്ക് ചിറകു കൊടുത്തില്ലല്ലോ എന്ന്.

Friday 18 December 2009

പ്രഥമദൃഷ്ടേ....

യുവതി പ്രസവിക്കാനായി കിടക്കുന്നു, നഴ്സ് അരികില്‍ തയ്യാറായി നില്‍പ്പുണ്ട്.
കുട്ടി തലപുറത്തിട്ടു.
നഴ്സിനെ നോക്കി ചോദിച്ചു: നിങ്ങളാണോ എന്റെ തന്ത?
“അല്ല“ എന്ന് കേട്ടതും കുട്ടി ഉള്ളിലേക്ക് വലിഞ്ഞു.
നഴ്സ് ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു.
ഡോക്ടറെ കണ്ടതും കുട്ടി വീണ്ടും തലപുറത്തിട്ടു.
എന്നിട്ട് ചോദിച്ചു: നിങ്ങളാണോ എന്റെ തന്ത?
“അല്ല“ എന്ന് കേട്ടതും കുട്ടി വീണ്ടും ഉള്ളിലേക്ക് തല വലിച്ചു.
ഡോക്ടര്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചു കൊണ്ട് വന്നു.
കക്ഷി തലതാഴ്ത്തി നോക്കി.
വീണ്ടും കുട്ടി തല പുറത്തിട്ടു.
നിങ്ങളാണോ എന്റെ തന്ത?
യുവാവ് പറഞ്ഞു : “അതെ മോനേ”
പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കുട്ടി മുഷ്ടി ചുരുട്ടി യുവാവിന്റെ കണ്ണിന് ഒരുശിരന്‍ വീക്ക് കൊടുത്തു.
പിന്നെ കേട്ടത്:
“വേദന ഉണ്ട് അല്ലേ, ഇജ്ജാതി എത്ര കുത്താ എനിക്ക് കിട്ടിയത്.
ഞാന്‍ ഇറങ്ങാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.”

സന്തോഷവാര്‍ത്ത

അതിരാവിലെ.
ചീഫ് സെക്രട്ടറി കേരളമുഖ്യനെ വിളിക്കുന്നു.
“സാര്‍, ഒരു നല്ലവാര്‍ത്തയും ഒരു ചീഞ്ഞ വാര്‍ത്തയുമുണ്ട്.
ഏത് ആദ്യം വിളമ്പണം?”
“വളിച്ചത് വരട്ടെ ആദ്യം"
‘’ഇന്നലെ രാത്രി കേരളത്തില്‍ അന്യഗ്രഹജീവികളിറങ്ങി”
“നല്ലവാര്‍ത്തയോ?"
“അവ മാധ്യമക്കാരെ തിന്നുന്നു.
പെട്രോള്‍ വിസര്‍ജ്ജിക്കുന്നു.”

Thursday 17 December 2009

മൂന്ന് വൃദ്ധകള്‍

മൂന്ന് വൃദ്ധകള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.
ഒന്നാ‍മത്തെ വൃദ്ധ : ഇന്നത്തെ പച്ചക്കറിക്കുണ്ടോ പണ്ടത്തെ വലുപ്പം. അന്നെല്ലാം ഒരണക്ക് കിട്ടുന്ന പടവലങ്ങക്ക് ഇത്രോം വലുപ്പമുണ്ടായിരുന്നു.
രണ്ടാമത്തെ വൃദ്ധ : മത്തങ്ങക്കോ, ദാ, ഇത്ര വലുപ്പമുണ്ടായിരുന്നില്ലേ.
മൂന്നാമത്തെ വൃദ്ധ : ചെവിയില്‍ വെക്കുന്ന കുന്ത്രാണ്ടമില്ലെങ്കിലും നിങ്ങള്‍ പറയുന്ന ആളെ എനിക്കും അറിയാം.

ഏകീകൃത കറന്‍സി

ജീസീസിയില്‍ ഏകീകൃത കറന്‍സിക്കായി തീരുമാനം.
പുതിയ കറന്‍സി വരുമ്പോള്‍ പേപ്പര്‍ ഒഴിവാക്കി റബര്‍ ഉപയോഗിച്ചാല്‍ നന്നായിരുന്നു.
റബറിനാല്‍ ഉണ്ടാക്കിയത് കൊണ്ടല്ലേ കോണ്ടംസ് പര്‍സില്‍ കാലങ്ങളോളം ചിലവാകാതെ കിടക്കുന്നത്.

Wednesday 16 December 2009

ആനവായില്‍...

ബങ്കളൂരു ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന ഒരു ഡോക്ടറുടെ അനുഭവക്കഥയാണിത്.
ഒരു തണുത്ത പ്രഭാതത്തില്‍ ഗ്ലൌസുമണിഞ്ഞ് തയ്യാറായി പരിശോധനമുറിയില്‍ ഇരിക്കുകയായിരുന്നു ഡോക്ടര്‍.
അന്ന് ബോണിയായി കടന്നു വന്നത് ഒരു കിണ്ണന്‍ ചരക്ക്.
ഓ.പി ഷീറ്റ് നോക്കിയപ്പോള്‍ മനസ്സിലായി - പതിനെട്ടാ വയസ്സ്.
ഡോക്ടര്‍ : എന്താ പ്രശ്നം?
കിടാവ് : അവിടെ....(മടി കണ്ടാലറിയാം മടിയിലാ പ്രശ്നം)..ഒന്നു നോക്കണം.
ഡോക്ടര്‍ : കിടന്നോളൂ, പരിശോധിക്കാം.
കിടാവ് കീഴ്വസ്ത്രവും അടിവസ്ത്രവും ഊരി ടേബിളില്‍ കയറി കാലുകള്‍ വിടര്‍ത്തി കിടന്നു. ഡോക്ടര്‍ ഒരു നോട്ടം നോക്കി ഞെട്ടിത്തരിച്ചു നിന്നു.
ചക്കരക്കുടം കൂറ്റന്‍ പീരങ്കിയുടെ വാ പോലെ വലുതായിരിക്കുന്നു.
“എന്താ ഇത് പറ്റിയത്, കുട്ടീ“ - ഡോക്ടര്‍ ചോദിച്ചു.
കിടാവ് ഫ്ലാഷ് ബാക്ക് ഇട്ടു.
“ഇന്നലെ ഞാന്‍ ഒറ്റക്ക് നാട്ടില്‍ നിന്നും കാര്‍ ഓടിച്ചു വരികയായിരുന്നു.
രാത്രി മാനന്തവാടി കാട്ടിലെത്തിയപ്പോള്‍ ഒരു മൂത്രശങ്ക.
ഇറങ്ങി അടുത്തുള്ള കുറ്റിക്കാട്ടില്‍ ഇരുന്നപ്പോള്‍ ചുമലില്‍ ഒരു കൈ.
ചില്ലറ കൈ അല്ല...തുമ്പിക്കൈ തന്നെ.
കടിമൂത്ത ഒറ്റയാന്‍. ഓടാനായില്ല. അവനെന്റെ മാനം കശക്കിയെറിഞ്ഞു, ഡോക്ടര്‍.“
ഡോക്ടര്‍ തന്റെ ഫ്രഞ്ച് താടി തടവി ചക്കരക്കുടത്തില്‍ ഒരു റൌണ്ട് നിരീക്ഷണം കൂടി നടത്തി കണക്കു കൂട്ടി.
നാഷണല്‍ ജിയോഗ്രഫിയും ഏനിമല്‍ പ്ലാനെറ്റും സ്ഥിരം കാണുന്ന കക്ഷിയാണെ ഡോക്ടര്‍.
“അല്ല, കുട്ടീ..യൂ ആര്‍ സെയിങ്ങ് തിസ് ഇസ് എ ബേഡ് കേസ് ഓഫ് ആനക്കുണ്ണ.
ബട്ട് എന്റെ അറിവില്‍ ആനക്കുണ്ണ നീളമുണ്ടെങ്കിലും തടി കുറഞ്ഞതാണ്. ആനക്ക് ഇത്ര വലിയ ദ്വാരമുണ്ടാക്കാനാകുമെന്ന് തോന്നുന്നില്ല.“
കുട്ടി മറുപടി പറഞ്ഞു: “ഞാനെന്തിന് കള്ളം പറയണം, ഡോക്ടര്‍.
സംഭവിച്ചതെന്തെന്നാല്‍ ആ ആന കശ്മലന്‍ തുടങ്ങിയത് വിരലിട്ടായിരുന്നു.“

Monday 14 December 2009

കിട്ടാക്കടം

ഒരു പയ്യന്‍ ലൈബ്രറിയില്‍ പോയി എറിക് മാര്‍കസിന്റെ വൈ സൂയിസൈഡ് എന്ന പുസ്തകമുണ്ടോ എന്ന് അന്വേഷിച്ചു.
ലൈബ്രേറിയന്‍ :പോടടാ, നീ അത് കൊണ്ട്പ്പോയാല്‍ തിരിച്ചു തരില്ല.

Sunday 13 December 2009

വാള്‍പയറ്റ്

രാത്രിയില്‍ പട്രോളിങ്ങിനിറങ്ങിയ പോലീസ് ഒരു കമിതാക്കളുടെ അരികില്‍ നിര്‍ത്തി.
കക്ഷി ഓഫായി കമിഴ്ന്ന് കിടക്കുകയാണ്. പാന്റ്സ് അഴിച്ചിരിക്കുന്നു. അരികിലിരിക്കുന്ന കാമുകി ആശാന്റെ പിന്ദ്വാരത്തില്‍ വിരലിട്ട് ഭേദിക്കുകയാണ്.
പോലീസ് : എന്താ ഈ കാണിക്കുന്നത്?
കാമുകി : ചേട്ടന്‍ കുടിച്ചത് ഓവറായിപ്പോയി സാര്‍. വാള്‍ വെച്ചാല്‍ ശരിയാകും. അതിനാ.
പോലീസ് : ഇങ്ങനെ ചെയ്താല്‍ കക്ഷി ചര്‍ദ്ദിക്കുമോ.
കാമുകി : പിന്നെല്ലാതെ, ഈ വിരല്‍ ഇനി വായിലേക്കല്ലേ.

Friday 11 December 2009

അന്ധവിശ്വാസം

കള്ളന്‍ : അയ്യോ, പോലീസെത്തി. വേഗമാകട്ടെ. ജനാല വഴി ചാടൂ.
സഹായി : പക്ഷെ ഇത് പതിമൂന്നാമത്തെ നിലയല്ലേ?
കള്ളന്‍ : വേഗം, അന്ധവിശ്വാസം ഇപ്പോള്‍ കാര്യമാക്കേണ്ട.

Thursday 10 December 2009

പഴംപ്പാട്ട്

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പരീക്ഷക്ക് മുമ്പ് തയ്യാറെടുപ്പിനായി മോര്‍ച്ചറിയില്‍ പോയതായിരുന്നു.
ഒരു ടേബിളിന് മുന്നില്‍ നിന്ന് വെള്ളപ്പുതപ്പ് തുറന്നപ്പോള്‍ സാമാനത്തിന് ബാന്റേജ് ചുറ്റിയ ഒരു യുവാവിന്റെ ബോഡി കണ്ടു.
കെട്ടിന്റെ കാരണമറിയാന്‍ അഴിച്ചു നോക്കിയ വിദ്യാര്‍ത്ഥിയെ ഞെട്ടിപ്പിച്ചു കൊണ്ട് ഒരു പാട്ട് മുഴങ്ങി : “അണ്ണാറക്കണ്ണാ വാ, പൂവാലാ...ചങ്ങാത്തം കൂടാന്‍ വാ”
തിരിച്ചു ബാന്റേജ് കെട്ടിയതോടെ പാട്ട് നിന്നു.
വീണ്ടും ശ്രമിച്ചപ്പോള്‍ അതേ പോലെ പാട്ട് പാടുകയും കെട്ടിയപ്പൊള്‍ നിലക്കുകയും ചെയ്തു.
അമ്പരന്ന വിദ്യാര്‍ത്ഥി ഓടിപ്പോയി പ്രൊഫസറെയും കൂട്ടി വന്നു.
“നോക്കൂ സാര്‍, ഇത് അസാധാരണമായ പ്രതിഭാസമല്ലേ?”, കെട്ട് അഴിക്കുമ്പോള്‍ വിദ്യാര്‍ത്ഥി പറഞ്ഞു.
പാട്ട് തുടങ്ങി : “അണ്ണാരക്കണ്ണാ വാ, പൂവാലാ.. ചങ്ങാത്തം കൂടാന്‍ വാ.....”
പ്രൊഫസര്‍ ഒരു ഭാവഭേദവും കൂടാതെ പറഞ്ഞു:
“ഇതിലെന്താ ആശ്ചര്യം, കുട്ടാ!
ആ പാട്ട് ഏത് കുണ്ണക്കും പാടിക്കൂടേ!”

ഓര്‍ഡര്‍

മദ്യപിച്ചു ബഹളം വെച്ചതിന് ഒരു കുടിയനെ കോടതിയില്‍ ഹാജറാക്കി.
ജഡ്ജി കോടതിനടപടികള്‍ തുടങ്ങുന്ന നേരത്ത് കോടതിയില്‍ കൂടിയവര്‍ സംസാരം നിര്‍ത്തിയിരുന്നില്ല.
ജഡ്ജി : ഓര്‍ഡര്‍, ഓര്‍ഡര്‍!
കുടിയന്‍ : നന്ദി, യുവര്‍ ഓണര്‍, എനിക്ക് മക്ഡോണലും സോഡയും.