Monday 22 February 2010

ഇതൊരു പാഠമാണ്!!!!!!!!!!!

തോമസ്സ് ക്രാപ്പര്‍ ഒരു മണ്ടത്തരമേ ചെയ്തുള്ളൂ.
അതിയാന്‍ ഫ്ലഷ് ക്ലോസറ്റ് കണ്ടുപിടിച്ചു.
ഇന്ന് സകല കാട്ടങ്ങള്‍ക്കും മാന്യമായി വിളിക്കാവുന്ന ക്രാപ്പ് എന്ന വിശേഷണം പുള്ളിയുടെ പേരില്‍ നില നില്‍ക്കുന്നു.
ഇതൊരു പാഠമാണ്.
വളപ്പില്‍ തൂറി തൂറി ലോകം നാറിപ്പുഴുത്താലും മനുഷ്യന്മാര്‍ക്ക് ഒരുപകാരവും ചെയ്യരുത്.
ചെയ്താല്‍ ഇതായിരിക്കും ഗതി.

ഒരു പരാതി

മക്കളെ,,

മൂലം, ആസ് ഹോള്‍, ബാക്ക് ഓഫീസ് എന്ന് വേണ്ട എന്തു പേരും എന്നെ വിളിച്ചോളൂ.

പക്ഷെ പമ്പരവിഡ്ഡിയെ എന്റെ പേര് വിളിച്ച് എന്റെ ഗുരുത്വദോഷം വരുത്തരുത്.

എന്റെ നിയന്ത്രണം എങ്ങാനും വിട്ടാല്‍ പിടിച്ചു നിക്കാന്‍ ഏതു കോപ്പിലെ സാറായാലും പറ്റോ?

ഏമാന്മാരുടെ മാനം ഒലിച്ചിറങ്ങുന്നത് ഓര്‍ത്തു നോക്കൂ.
മരണവെപ്രാളത്തിന് കോമ്പ്ലക്സ് വരും.
എന്റെ വില്‍പവറില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു,
മാന്യന്മാരും അപ്സരസ്സുകളും നിന്ന് പരുങ്ങുന്നത്!

നമ്മുടെ ആത്മാവ് എന്ന അര്‍ത്ഥത്തില്‍ ‘ഔര്‍ സോള്‍’
എന്ന വാക്ക് ലോപിച്ചാണ് ‘ആസ് ഹോള്‍’ ആയത്
എന്നൊന്നും തക്കിടതരികിട ഉരുണ്ട് കളിക്കൊന്നും ഞാനില്ല.

വാസ്തവം നന്നായറിയാം.
കൈകാര്യം ചെയ്യുന്നത് തീട്ടക്കേസാണ്.
പക്ഷെ ഞങ്ങളുടെ പിന്‍ബലമില്ലാതെ പിടിച്ചു നില്‍ക്കാന്‍ മാത്രം മഹാന്മാരായ ഒരാളെ കാണിച്ചു തന്നാല്‍ ഈ പണി നിര്‍ത്തി വല്ല ചെരക്കും പോകാം.

അതിനാല്‍ വെളിവ് ബസ്സില്‍ രണ്ട് സ്റ്റോപ്പ് മുമ്പ് ഇറങ്ങിയവനെയും വിഡ്ഡി കൂശ്മാണ്ട കിന്നരന്മാരെയും ആസ് ഹോള്‍ എന്ന് വിളിച്ചു എന്റെ വില കളയരുത്.

വേണമെങ്കില്‍ അവരെ കുണ്ണയെന്ന് വിളിച്ചോളൂ.
മുട്ടബള്‍ബിന്റെ വെളിവ് കൂടി ഇല്ലാത്ത് അവനേക്കാള്‍ പമ്പരവിഡ്ഡി എന്റെ അറിവിലില്ല.

അതു കൊണ്ട് എന്നും “ഈശ്വരാ, മൂലം തിരുന്നാളിന് എന്നും ശക്തി നല്‍കണമേ“
എന്ന് പ്രാര്‍ത്ഥിക്കാന്‍ മറക്കേണ്ട.


എന്ന് സ്വന്തം വിശ്വസ്തന്‍
മൂലം തിരുന്നാള്‍ മഹാരാജാവ്

Tuesday 2 February 2010

ഒരു കൂടലിന്റെ കഥ

നാട്ടില്‍ വന്ന ഒരു ദുബായിക്കാരനും കുവൈത്ത്ക്കാരനും സ്ഥലത്തെ പ്രധാന കുടിയനായ സുരന്റെയൊപ്പം ഒന്ന്  മിനുങ്ങാന്‍ പോയതായിരുന്നു.

ബിയര്‍ വന്നപ്പോള്‍ മൂന്ന് മഗ്ഗിലും ഓരോ ഈച്ച.

ദുബായിക്കാരന്‍ വാളെടുത്തു : “ എന്താണിത് ഹേ, ഇതെടുത്ത് വേറെ കൊണ്ട് വാ”

കുവൈത്തി തന്റെ ബിയറില്‍ നിന്നും ഈച്ചയെ എടുത്ത് കളഞ്ഞ് കുടിക്കുവാന്‍ തുടങ്ങി:

“ബിയറിന് പൊന്‍ വില കൊടുക്കുന്ന നാട്ടീന്ന് വരുന്നത് കൊണ്ട് വെയ്സ്റ്റാക്കാന്‍ മനസ്സ് വരുന്നില്ല”
 
പാമ്പില്‍ രാജവെമ്പാലയായ സുരന്‍ തന്റെ ബിയറില്‍ കയ്യിട്ടു, ഈച്ചയെ ചിറക് പിടിച്ചു ഉയര്‍ത്തിയിട്ടു പറഞ്ഞു : “തുപ്പെടാ, തുപ്പ്. നീ കുടിച്ച ഓരോ തുള്ളിയും തുപ്പിക്കാതെ ഞാന്‍ വിടില്ല”