Saturday 31 October 2009

ചുവരെഴുത്ത്

ബസ് സ്റ്റാന്റിലെ മൂത്രപ്പുരയില്‍ കണ്ടത്:
“ഇന്നലെ രാത്രി നിന്റെ അമ്മയും ഞാനും പണിത്തിരക്കിലായിരുന്നു“.
അതിന് താഴെ മറ്റൊരു കൈയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്നു:
“അച്ഛാ, കുടിച്ചത് ഓവറായിരിക്കുന്നു. അടുത്ത ബസ്സില്‍ കയറി വീട്ടിപ്പോ!”

Thursday 29 October 2009

പ്രായോഗി പ്രാക്ക് കിട്ടിയെ അടങ്ങൂ

യാത്രക്കിടെ വിജനമായ ഒരിടത്ത് വെച്ച് രാജുവിന്റെ കാര്‍ പണിമുടക്കി.
അടുത്തെങ്ങും ഒരു കൊതുകു പോലുമില്ല.
വണ്ടിയാണെങ്കില്‍ ഒരു വിധത്തിലും സ്റ്റാട്ടാകുന്നില്ല.
കുറച്ചു നടന്നപ്പോള്‍ ഒരു വീട് കണ്ടു.
ഒരു കര്‍ഷകന്റെ വീട്.
ഇല്ല മക്കളെ കര്‍ഷകന് മകളില്ല..
കര്‍ഷകന്‍ കല്യാണം പോലും കഴിച്ചിട്ടില്ല..
ഒരു കാള തൊടിയില്‍ കിടപ്പുണ്ട്.
സംഗതി പറഞ്ഞപ്പോള്‍ കര്‍ഷകന്‍ ഉപകാരിയായി.
കാളയെ കൊണ്ട് വലിപ്പിച്ച് അടുത്തുള്ള ടൌണിലെത്തിക്കാമെന്നേറ്റു.
കര്‍ഷകന്‍ വടം കാറില്‍ കെട്ടി, മറ്റെ അറ്റം കാളയുടെ കഴുത്തിലും കെട്ടി.
പിന്നെ പറഞ്ഞു:
വലിക്ക് മോനെ, രമേശാ..
കാള അനങ്ങിയില്ല
വലിക്ക് മോനെ, സുന്ദരേശാ...
കാള അനങ്ങാപ്പാറ നയം തുടര്‍ന്നു.
വലിക്ക് മോനെ, ബാഹുലാ...
അപ്പോള്‍ കാള അനങ്ങിത്തുടങ്ങി.
രാജുവിന് കൌതുകമായി.
അല്ല ചേട്ടാ, എന്തിനാ ആദ്യ രണ്ടു തവണ കാളയെ തെറ്റായ പേര് വിളിച്ചത്
കര്‍ഷകന്‍ മറുപടി പറഞ്ഞു:
മോനെ, ഈ കാള അന്ധനാണ്, ഭയങ്കര മടിയനും.
ഒറ്റക്കാണ് വലിക്കുന്നതെന്ന് അറിഞ്ഞാല്‍ അവന്‍ വലിക്കില്ല. അതാണ്.

Saturday 24 October 2009

മേത്താ സ്പീക്കിങ്ങ്

ഹലോ,
ഹലോ, മേത്താ
ആരെ മേത്താ, ഭാര്യന്റോ അല്ല വേറാര്യോ... കൊള്ളാല്ലോ കിളവാ..
നടക്കട്ടെ, നടക്കട്ടെ...ഞാന്‍ പിന്നെ വിളിക്കാം.
അബേ മലബാറി, യെ കിഷന്‍ മേത്താ.
ഓ..ഓ അപ്പം നിങ്ങള്‍ കുണ്ടന്റെ ആളാ അല്ലേ?